സന്ധ്യാനേരത്ത് ടൗണിലൂടെ ഭർത്താവ് സതീഷിനെ കൂടെ ബുള്ളറ്റിൽ വരികയായിരുന്നു വിജിത…

അഗ്നിശലഭം പോലെ….

രചന: Vijay Lalitwilloli Sathya

സന്ധ്യാനേരത്ത് ടൗണിലൂടെ ഭർത്താവ് സതീഷിനെ കൂടെ ബുള്ളറ്റിൽ വരികയായിരുന്നു വിജിത.

അടുത്തകാലത്ത് അവിടെ ഒരു സ്ത്രീ നടത്തുന്ന തട്ടുകട ഉണ്ട്. പക്ഷേ ഇതുവരെ കയറിയിട്ടില്ല..

“സതീശേട്ടാ ഇവിടെ നിന്നു വല്ലതും കഴിച്ചു വീട്ടിലേക്ക് പോകാം”

അവൾ ഭർത്താവിനോട് പറഞ്ഞു.

ആ സ്‌ത്രീ മസാല ദോശ ചുടുന്ന തിരക്കിലാണ്..

സതീശനും വിജിതയും കൈ കഴുകി ഇരുന്ന് രണ്ട് മാസാല ദോശയ്ക്ക് ഓർഡർ ചെയ്തു

രണ്ടു പേർക്കുള്ള ദോശയുമായി മുന്നിൽ വന്ന സ്ത്രീയെ കണ്ട് അവർ ഞെട്ടിപ്പോയി..!

“ഈശ്വരാ മമ്മി”

സതീശനും അതുകൊണ്ടു വല്ലാണ്ടായി.

കഴിക്കണോ അതോ എഴുന്നേറ്റ് ഓടണോ എന്ന് അറിയാതെ പരുങ്ങുന്ന അവരെ കണ്ടപ്പോൾ അവർ ശാന്ത ചിത്തതയോടെ പറഞ്ഞു.

“കഴിക്കൂ”

അമ്മയുടെ ആ ഭാവമാറ്റം വിജിത ശ്രദ്ധിച്ചു. പുലി പൂച്ചയായി ഇരിക്കുന്നു…

ഇത്തിരി നാളു മുമ്പ് വരെ യാമിനി പ്രഭാകറും ഇപ്പോൾ തട്ടുകട നടത്തുന്ന ഈ സ്ത്രീയും തമ്മിൽ അജഗജാന്തര വ്യത്യാസം ഉണ്ട്… തന്റെ മമ്മി തന്നെയല്ലേ ഇത്.. അവൾ സൂക്ഷിച്ചുനോക്കി… അതെ കാലം മാറ്റി എടുത്തതാണ്..

“മോളെ “

എന്ന് വിളിച്ച് അവർ അടുത്തുചെന്നപ്പോൾ

“ഇനിയെങ്കിലും മനുഷ്യനെ പോലെ ജീവിക്കാൻ നോക്കൂ എന്നിട്ടുമതി ബന്ധം…”

അതും പറഞ്ഞു രണ്ടുപേരും എങ്ങനെയൊക്കെ ഭക്ഷണം കഴിച്ചു എന്നു വരുത്തി കാശും കൊടുത്ത് സ്ഥലം വിട്ടു..

അമ്മയ്ക്ക് സുഖമാണോ എന്ന് പോലും അവർ ചോദിച്ചില്ല.. എങ്ങനെ ചോദിക്കും.. അങ്ങനെയുള്ള ഒരു ജീവിതം ആയിരുന്നല്ലോ തന്റെതു അവർ ഓർത്തു…

“തണ്ടെല്ല് തകർക്കുമല്ലോ നീ..”

“ആ…. തകർക്കും..”

സിനനിലെ പുരുഷൻ മുരണ്ടു

പിന്നെ യാമിനി ഒന്നും മിണ്ടിയില്ല

കുറെ കഴിഞ്ഞപ്പോൾ

“ആകാശം അളപ്പിക്കുകയാണോ നീ എന്നെ കൊണ്ട്….ഈ കാലുകളെന്തിനാ ഇങ്ങനെ ഉയർത്തിപിടിക്കുന്നത്..”

“ചിലയ്ക്കാതിരി ചേച്ചി ഇങ്ങനെ ഓരോ സംശയങ്ങൾ ചോദിച്ചു മൂഡ് കളയാതെ..”

“നീ ശരിക്കും ഒരു കൂലിക്കാരൻ തന്നെയാണ് അല്ലേ ഡാ…”

“ചെയ്യുന്ന ജോലി ആത്മാർത്ഥതയടെ ചെയ്യുക അതാണ് എന്റെ പ്രത്യേകത.”

“നിനക്ക് എന്റെ ഭർത്താവ് നിൽക്കാൻ പറ്റുമോ?”

“ഡെയിലി ആയിരങ്ങൾ സമ്പാദിക്കുന്ന എനിക്കു എങ്ങനെയാ ചേച്ചി നിങ്ങളുടെ ഭർത്താവായി ഒതുങ്ങിക്കൂടി ജീവിക്കാൻ പറ്റുക..?”

“അത് ശരിയാണ് നിന്റെ വരുമാനം മൂട്ടിപ്പോകും അല്ലേ..?”

“അതും ഒരു കാരണമാണ് ഏതെങ്കിലുമൊരു സ്ത്രീയുടെ കൂടെ ഒതുങ്ങി ഭർത്താവുദ്യോഗം ചെയ്തത് അവരുടെ അടിമയെപ്പോലെ…ആലോചിക്കുമ്പോൾ തന്നെ വെറുപ്പ് തോന്നുന്നു.. എനിക്കൊന്നും വയ്യ… ആ സമ്പ്രദായം..!”

“കാശു തന്നാലോ?”

“എത്ര തരും?”

ആജീവനാന്തം എന്റെ ഭർത്താവായി നിൽക്കണം”

“ഒക്കെ ഒരു ഇരുപത് ലക്ഷം രൂപ എന്റെ പേരിൽ ഡിപ്പോസിറ്റ് ചെയ്യണം. ദിനം തോറും ഉള്ള എന്റെ ചെലവും മറ്റുകാര്യങ്ങളും വേറെ.. ഒരു വീട് ആകുമ്പോൾ പിന്നെ അതിനു ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് അറിയാം.. ക്യാഷ് തരുമെങ്കിൽ എനിക്കു സമ്മതമാണ്”

“ഞാൻ ഒന്ന് ആലോചിക്കട്ടെ..”

യാമിനി പറഞ്ഞു

അവന്റെ അന്നത്തെ ജോലി കഴിഞ്ഞപ്പോൾ യാമിനി പറഞ്ഞുറപ്പിച്ച തുക നാലായിരം രൂപ അവനെ ഏല്പിച്ചു.

അതും വാങ്ങി പേഴ്സിൽ ഇട്ടു അവന് ഫ്ലാറ്റ് വിട്ടിറങ്ങി..

ആ ഫ്ലാറ്റിലെ റെസിഡൻസ് സ്റ്റാൻഡിങ് കമ്മിറ്റി പ്രസിഡണ്ട് രമയാണ് ആ ലൈം ഗികതൊഴിലാളിയുടെ നമ്പർ യാമിനിക്ക് നൽകിയത്.

ഭർത്താവിനെ ഡിവേഴ്സ് ചെയ്തു ആ ഫ്ലാറ്റിൽ താമസിക്കുകയാണ് യാമിനി. ഭർത്താവുമൊത്തു ബിസിനസ് ചെയ്ത യാമിനിക്കു ഡിവോസിനു ശേഷം ബിസിനസ് ഷെയർ നേരെ പകുതി ലഭിച്ചിരുന്നു.

അത്യാർഭാടപൂർവം ജീവിച്ച യാമിനി മകളെ വിവാഹം കഴിച്ച അയച്ചിരുന്നു..

ഡിവേഴ്സിന് ശേഷം യാമിനിയുടെ കൂടെയാണ് വിജിത വളർന്നു വന്നത് മകളെ അച്ഛനോട് അവളുടെ ഷെയർ കൂടി ആവശ്യപ്പെട്ട് കേസ് കൊടുക്കാൻ പറഞ്ഞപ്പോൾ വിജിത കൂട്ടാക്കിയില്ല ഇതോടെ യാമിനി മകളുമായി തെറ്റി.

ഇപ്പോൾ താന്തോന്നിയായി ജീവിക്കുകയാണ് യാമിനി.

ഒരാഴ്ചയ്ക്കു ശേഷം യാമിനി സിനാനെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചു.

“മാഡം വാതിൽ തുറക്കൂ ഞാനാണ്.. സിനാൻ.. “

“ആഹാ നീ വന്നോ? “

“യെസ് മാം..”

യാമിനി ഡോർ തുറന്നു അവനെ അകത്തു കയറ്റി ഇരുത്തി.

അപ്പോൾ പറഞ്ഞത് പോലെ എല്ലാം കണ്ടിഷനും നീ പാലിക്കുമല്ലോ”

“പിന്നല്ലാണ്ട് ” കണ്ണുമ്പൂട്ടി യാമിനി സിനാൻറെ അക്കൗണ്ടിലേക്കെ എമൗണ്ട് ഇട്ടു കൊടുത്തു.

പിന്നീടുള്ള നാളുകളിൽ വെറും വയസുള്ള സിനാനെ ഭർത്താവിനെ പോലെ കണ്ടു അവനോടൊപ്പം ആ ഫ്ലാറ്റിൽ നാൽപതിയെട്ടു യാമിനി അർമാദിച്ചു വയസുള്ള കഴിഞ്ഞു..

“വിജിത നിന്റെ മമ്മിയുടെ പുതിയ ഭർത്താവിനെ കണ്ടോ”

യാമിനിയുടെ മകളുടെ ഹസ്ബൻഡ് സതീഷൻ മാമിയുടെ കൂടെ ഒരു പയ്യനെ കണ്ടു ഭാര്യ വിജിതയുടെ പറഞ്ഞു

“അയ്യോ സതീഷേട്ടനെകാളും ചെറുപ്പമാണല്ലോ”

“നിന്റെ മമ്മിയുടെ ഒരു ഭാഗ്യം”

“ശോ ചുമ്മാതിരി സതീഷ്”

കുടുംബക്കാരെ പങ്കെടുക്കുന്ന ചടങ്ങിൽ യാമിനിയും തന്റെ പുതിയ ഭർത്താവുമൊത്ത് വന്നിരുന്നു..മകൾ കാണുവാൻ വേണ്ടി തന്നെ അവർ സീനാനോടു കൊഞ്ചിയും കുഴഞ്ഞു ഇടപഴുകി. അവന്റെ തോളിൽ കയ്യിട്ടു നടന്നു.

വർഷങ്ങൾ ഒന്നും അങ്ങനെ കഴിഞ്ഞു.

സിനാൻ തനിക്ക് കിട്ടിയ പണം ധൂർത്തടിച്ചു തീർത്തു.

അവന് യാമിനിയെ മടുത്തു തുടങ്ങി.

ഒരു സുപ്രഭാതത്തിൽ യാമിനിയെ ഫ്ലാറ്റില് തനിച്ചാക്കി അവൻ മുങ്ങി.

യാമിനി സിനാനെ പലരീതിയിലും കോൺടാക്ട് ചെയ്യാൻ നോക്കി. ഫോൺ സ്വിച്ച് ഓഫ് ആണ്.

ഭർത്താവ് ഉദ്യോഗത്തിന് താൻ മുടക്കിയ ലക്ഷങ്ങൾ സ്വാഹയായി എന്ന് അവർക്ക് മനസ്സിലായി..

അവർ മാനസികമായി തളർന്നു.. സിനാന് നൽകിയത് അടക്കം ബിസിനസ് ആവശ്യത്തിന്റെ പണം എടുത്തു ഉപയോഗിച്ച്തോടുകൂടി അവർ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു.

കടങ്ങൾ വീട്ടുവാൻ വേണ്ടി ഫ്ലാറ്റ് വിൽക്കേണ്ടി വന്നു.. വാടക വീട്ടിലേക്ക് താമസം മാറ്റി..

മുടന്തി നീങ്ങിയിരുന്ന ബിസിനസുകൾ പലതും നഷ്ടത്തിലായി.. തകർന്നു.

ഇപ്പോൾ അവർ ആ വാടകവീട്ടിൽ നിത്യനിദാന ചിലവുകൾക്ക് പോലും ബുദ്ധിമുട്ടി കഴിയുകയാണ്.

ഒരു കാലത്ത് സിനാൻ ചെയ്തത് ജോലി താൻ ചെയ്യേണ്ടി വരുമോ എന്ന് പോലും അവർ ശങ്കിച്ചു. ദുരിതം ആണ് ജീവിതം.

വിജിതയും ഭർത്താവും വിവരമറിഞ്ഞു.. അവർ പരിഹസിച്ചു ചിരിച്ചു.

ഇതേ പട്ടണത്തിൽ പഴയ തൊഴിലുമായി സിനാൻ എവിടെയോ കഴിയുന്നുണ്ടെന്നുള്ള വിവരം യാമിനിക്ക് ലഭിച്ചു

സിനാൻറെ പഴയ കസ്റ്റമറിൽ നിന്നും സിനാന്റെ പുതിയ നമ്പർ സംഘടിപ്പിച്ച എടുത്തു.

ഒരു പുതിയ ഫ്ലാറ്റിലേക്ക് വരുത്തിച്ച് യാമിനി സിനാനെ പിടികൂടി..

“കൊല്ലട്ടെ..നിന്നെ ഞാൻ കൊല്ലട്ടാടാ… ” കഠാരയും കയ്യിലെടുത്തു അവന്റെ കഴുത്തിന് നേരെ പിടിച്ച് യാമിനി അലറി.

വേണ്ട യാമനി ചേച്ചി.. ചേച്ചിയുടെ കാശു ഞാൻ തന്നു തീർത്തോളാം “

“എനിക്ക് ഇപ്പോൾ കിട്ടണം”

കയ്യിലുള്ളതും പിന്നെ അവന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നതൊക്കെ കൂടി പകുതിയോളം കാശു സിനാനിൽ നിന്നും വസൂൽ ആക്കാൻ യാമിനിക്ക് ആയി..

തൽക്കാലം കിട്ടിയ കാശ് കൊണ്ട് അവർ വീട്ടിലേക്ക് തിരിച്ചു..

എന്തുചെയ്യണമെന്നറിയാതെ ഈ യാമിനിക്ക് ഒരു ആശയം ഉദിച്ചു.

കിട്ടിയ കാശുകൊണ്ട് അവർ ടൗണിൽ തന്നെ ഒരു തട്ടുകട തുടങ്ങി.. പുട്ടും കടലയും ദോശ lവും ചട്ട്ണിയും എന്നു വേണ്ട ഒരു തട്ടുകടയിൽ നിന്ന് കിട്ടുന്ന എല്ലാ സാധനങ്ങളും അവരുടെ കടയിൽ ഉണ്ട് കച്ചവടം നന്നായി പൊടിപൊടിക്കുന്നു..

കടപൂട്ടി വീട്ടിലെത്തിയിട്ടും യാമിനിക്ക് വിജിത യുടെയും ഭർത്താവിനെയും അവഗണന മനസ്സിനെ വേദനിപ്പിക്കുന്ന ആയി തോന്നി..

നിയമപ്രകാരം വിവാഹമോചനം നേടിയിരുന്നെങ്കിലും പ്രഭാകരനെ മനസ്സിലിപ്പോഴും യാമിനി ഭാര്യയായി തന്നെ ഉണ്ട്..

മകളുടെയും ഭർത്താവിനെയും നിർബന്ധപ്രകാരം ഒരു ദിവസം പ്രഭാകരൻ യാമിനിയുടെ തട്ടുകടയിൽ ചെന്നു. യാമിനിയുടെ വേഷവും രൂപവും കണ്ടപ്പോൾ പ്രഭാകരനിൽ സഹതാപം ഉണ്ടായി..

“കുട്ടികൾ ഒക്കെ പറയുന്ന നിന്നെയും കൊണ്ട് ചെല്ലാൻ വരുന്നോ?” ഞാൻ ഒരുപാടു മോശം പ്രവർത്തി ചെയ്തു പോയി.. മഹാ പാപിയാണ് ഞാൻ..എനിക്കിനി ഒരു നല്ല ജീവിതം ഉണ്ടോ.. എന്റെ ജീവിതം ഈ തട്ടുകടയിൽ തന്നെ ഒടുങ്ങട്ടെ പ്രഭാകരേട്ടാ… ആരുടെ സഹതാപത്തിന് പോലും ഞാൻ അർഹയല്ല അത്രയും പാതകം ഞാൻ ചെയ്തു കൂട്ടി… ” യാമിനി കരഞ്ഞുതുടങ്ങി…!

അനാവശ്യമായ ആർഭാടവും ധൂർത്തുമില്ലാതെ നല്ലൊരു ഭാര്യ ജീവിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ വാ.. ഇപ്പോഴും നിനക്ക് മംഗലത്ത് പ്രഭാകരന്റെ പത്നി ആയി കഴിയാം

ഒടുവിൽ യാമിനിക്ക് ഭർത്താവിന്റെ കൂടെ പോകേണ്ടിവന്നു..

❤❤

ലൈക്കും കമന്റ് ചെയ്യണെ….