ഒരു മുൻപരിചയവും ഇല്ലാത്ത ഒരുസ്ത്രീ തനിക്കെന്തിനു സന്ദേശം അയക്കണം…

രചന: പെരുമാൾ

പുണ്യം നിറഞ്ഞ പുലർമഞ്ഞിന്റെ നയർമ്മാല്യതയിൽ ഇന്നദ്യമായി ഉറക്കത്തിന്റെ അലസ്യമോ  ചടവുകളോ ഇല്ലാതെ അവനു എഴുനേല്കുവാൻ സാധിച്ചു

സൂര്യദേവന്റെ പ്രെഭയിൽ മുങ്ങിനില്ക്കുന്ന നെൽകതിരുകൾക് ഇന്നു ഒരു മണവാട്ടിയുടെ ഭാവം ഉണ്ടായിരുന്നു എന്നുതോന്നി.  മൂന്ന് വർഷത്തെ രണ്ട് മനസുകളുടെ സ്വപ്നം ഇന്ന് സാധ്യമാകാൻ പോകുകയാണ്.  ഏറെ പ്രേതീക്ഷകളോടെ  കാത്തിരുന്ന ദിനം    ബെഡിൽകിടന്നു തന്നെ ഫോൺ എടുത്തു അവൾക്കൊരു ഗുഡ് മോർണിംഗും കൂടെ ഒരു ചുമന്നു തുടുത്ത ഹൃദയവും നൽകി,…

അന്ന് മാർച്ചുമാസത്തിൽ ചെറിയ കുളിരുള്ളൊരു രാവിലെണെന്ന് ഇന്നും ഓർക്കുന്നു.!   ജോലി തിരക്കുകൾ ഒഴിഞ്ഞ അവിവാഹിതരുടെ സഭയിലെ  ചർച്ചകൾക്ക് ഇടയിൽ ആണ് ഉണ്ണിയുടെ ദൂരവാണിയിലേക്ക് വന്ന സന്ദേശം  അവൻ ശ്രെദ്ധിക്കുന്നത്.

ഒരു മുൻപരിചയവും  ഇല്ലാത്ത ഒരുസ്ത്രീ തനിക്കെന്തിനു സന്ദേശം അയക്കണം? മുഖത്തു മിന്നിമാറിയ ചോദ്യം ഭാവം  അവനിലേക്കോളുപ്പിച്ചു… തന്നോട് തന്നെ ചോദിച്ചു.?
   
 തിരിച്ചു ആര് എന്ന സന്ദേശം കൈ  മാറുമ്പോൾ ഓർത്തിരുന്നില്ല ജീവിത പുസ്തകത്തിൽ  ഇനിയും കടന്ന് വരാനുള്ള പാഠഭാഗത്തിന്റ വെറും മുഖവുര മാത്രം ആണിതെന്ന് …..,

അവളിലെക്ക് സന്ദേശം എത്താൻ കാത്തിരുന്നത് പോലെ അവൾ മറുപടി തന്നു പേര് അനാമിക വീട് മലബാറിൽ എവിടയോ ആണ്…….അവനും പറഞ്ഞു തന്റെ പേരും ഉരും എല്ലാം…

തമ്മിൽ പരിചയപെട്ടു .പ്രേത്യകഥകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ആദ്യമായ് പരിചയപെടുന്ന രണ്ടുപേർക്കിടയിൽ  ഒരു നിശ്ചിത സമയത്തിന് അപ്പുറം ആ സംസാരം നീണ്ടുപോയില്ല.. 

തിരിച്ചു എല്ലാം മറന്ന് സഭയിലെ  ചർച്ചകളിൽ മുഴുകി….

രാവിലെ എല്ലാരേയും പോലെ ഉറക്കം ഉണർന്നു ഉടുമുണ്ടിനെക്കാൾ വേഗത്തിൽ കൈകളിലേക്കെത്തിയത് ഫോണ്ആരുന്നു. അതികം  വിളികളോ  സന്ദേശങ്ങളോ  വരാറില്ല.എന്ന് ഇരുന്നാലും രാവിലെ ഉറകമുണർന്നു അമ്മയുടെ ചിരിക്കുന്ന ഒരു മുഖം ഉണ്ട് അതിൽ അതിലേക്കു നോക്കുന്ന സുഖം വേറൊന്നാണ്…,..എടുത്തപ്പോൾ  അമ്മയുടെ ഫോട്ടോ കണ്ടപ്പോ കണ്ണൊന്നു നിറഞ്ഞു…..അവൻ അതിൽ നിന്നും നോട്ടം മാറ്റി സന്ദേശങ്ങളിലേക്ക്  ചെകേറി ആദ്യം കണ്ട നമ്പർ  തന്നെ തുറന്ന് നോക്കി തുറന്നപ്പോളാണ് ഇന്നലെ പരിചയപെട്ട പെൺകുട്ടി അവൾ സുപ്രഭാതത്തിന്റെ നയർമല്യതയിൽ ശുഭ ദിനം  അറിയിച്ചിരിക്കുന്നു  കുറെ ചിന്തിച്ച ശേഷം തിരിച്ചും സന്ദേശം അയച്ചു.നല്ലൊരു ദിനം അവൾക്കും നേർന്നു അവൻ ദിനചര്യകളിലെക്കും .തൊഴിലിലേക്കു ഇറങ്ങി

ഉണ്ണി അതാണ്  അവന്റെ പേര്.ജീവിതത്തിൽവന്ന  വമ്പൻ തിരിച്ചടികൾ  ഇന്ന് അവനെ പ്രേവാസിയാക്കി. നഷ്ട പ്രേണയവും  അമ്മയുടെ മരണവും അതിൽ കാര്യസ്ഥാനം  വഹിച്ചു

വൈകുന്നേര ങ്ങളിൽ റൂമിലെ ചർച്ച കൾക്കിടയിൽ ഇവളുടെ  സന്ദേശങ്ങൾ പതിവായി ദിനങ്ങൾ മൂന്ന് നാലു കഴിഞ്ഞപ്പോൾ രണ്ടാളും നല്ലരീതിയിൽ സംസാരിക്കാൻ തുടങ്ങി……  

ഒരു ദിവസം പതിവ് സംസാരത്തിനിടയിൽ അവൻ ആളോട് ചോദിച്ചു എന്തിനാണ് നീ  എനിക്ക് ആദ്യം സന്ദേശം അയച്ചത്. എന്നെ അറിയുമോ നേരിട്ട്  ?

അവളുടെ ഉത്തരം. കേൾക്കാൻ കാത്തിരുന്നു അവൻ…പ്രേതിക്ഷകൊടുക്കാത്തെ ഒന്നായിരുന്നു അവനോടു അവൾക്കു പറയുവാൻ ഉണ്ടായിരുന്നത്…..

നിങ്ങൾ എത്രമാന്യമായാണ് എന്നോട് സംസാരിക്കുന്നത് ഇത്‌ നിങ്ങള്ക്ക് എന്റെ സുഹൃത്തിനോടും ചെയ്തുകൂടായിരുന്നോ??

എന്തിനാണ് നിങ്ങൾ സ്ത്രീകളെ വെറും മാം സം മായി മാത്രം കാണുന്നത്.  നിങ്ങളെ വിളിച്ചു ഒരുപാടം പഠിപ്പിക്കുക എന്ന ഉദ്ദേശം വെച്ചാണ്..

താങ്കൾക്കു ഞാൻ സന്ദേശം അയച്ചത്. ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി…

പക്ഷെ നിങ്ങളുടെ സംസാരം രീതിയിൽ നിങ്ങളെ അത്രക് നീചനായ മനുഷ്യനായി കാണാൻ സാധിക്കുന്നില്ല….ഉത്തരം അറിഞ്ഞ അവൻ പണ്ടെപ്പോഴോ പൂരപ്പറമ്പിൽ അമ്മയുടെ കൈപിടിച്ചു പോയപ്പോൾ കഥകളി  കണ്ട  അവസ്ഥയിൽ എത്തി ഇതെന്തു കഥ  ഞാൻ ആരോടാണ് അപമാരിയതയോട് പെരുമാറിയത്  അതും സ്ത്രീകളോട്.?.. അവൻ ചോദിച്ചു

നിങ്ങൾ ക്ക് അറീലെ  ആരാണെന്നു…സുഹൃത്തേ ആരാണ് ഇ വിഢിത്തം നിന്നെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഞാൻ ആരീതിയിൽ ആരോടും ഒന്നും സംസാരിച്ചിട്ടില്ല നിങ്ങക്ക് നും മാറിയതായിരിക്കാം . അമ്മ പെങ്ങമാരായി ഒരു കൂട്ടം സ്ത്രീകളുടെ  ഇടയിൽ ജീവിച്ചു വളർന്ന ഒരാളാണ് സ്ത്രീകളെ ബഹുമാനിക്കാൻ പഠിച്ചത് അമ്മയാണ് അമ്മയുടെ വാക്കുകൾ ഞാൻ അങ്ങനെ ധിക്കരിക്കില്ല ഞാൻ ചെയ്യില. ചെയ്തിട്ടില്ല

 അവൾ  പറഞ്ഞു എന്റെ സുഹൃത്  കളിപറയില്ല  എവിടെയോ ഉള്ള നിങ്ങളെ ഞാൻ  എന്തിന് ശല്യം ചെയണം

ശരിയാണ് ഇത്‌ വരെ ഉള്ള അവളുടെ പെരുമാറ്റത്തിൽ ഉണ്ണിക്കു അവളെ  വിശ്വസികാം അവൾ തന്നെ  കരുവാക്കേണ്ട കാര്യമില്ല

എന്തോ അവളോട്‌ അപ്പോൾ ഒന്നിനും ഉത്തരം ഇല്ലായിരുന്നു. വൈകുന്നേരതെ ചർച്ചയിൽ പ്രേവാസികളുടെ സ്വപ്‌നങ്ങൾ ചിന്തകൾ എല്ലാം കൂടുവിട്ടു പുറത്തു കടക്കുന്ന രാത്രയിൽ   മദ്യസേവയിൽ ഇരുന്ന സഹമുറിയന്റെ  നാവുകളിൽ നിന്നും അവൻ അറിയുന്നു  . ഏതോ സോഷ്യൽ മീഡിയയിൽ കണ്ട പെൺകുട്ടിക്ക് മ ദ്യലഹരിയിൽ  ഇരുന്നവന്റെ കുല്സിത  പ്രേവർത്തി എന്തക്കയോ അ ശ്ലീലതകൾ  നിറഞ്ഞ സന്ദേശം കൈ മാറി കൂടെ  ഉണ്ണിയുടെ നമ്പരും  പിടിക്കപ്പെടാതിരിക്കാൻ ഉള്ള മുൻകരുതൽ ആണത്രേ

കേട്ട ഉണ്ണിക്കു ഒരേ സമയം  ഞെട്ടലും ദേഷ്യവും വന്നു എന്തെന്ന് അറിയാത്ത മാനസികഅവസ്ഥയിൽ കൊടുങ്ങലൂരമ്മേ മനസ്സിൽ ധ്യാനിച്ചു അവനെ  എന്തകയോ പറഞ്ഞു കൈയിൽ കിട്ടിയ എന്തോ കൊണ്ട് ഒരേറും. മനസിന്റെ താള പിഴകൾ അവൻ അറിഞ്ഞു തുടങ്ങി . എന്തൊക്കെയോ അവൻചിന്തിച് കൂട്ടി  അവളുടെ  തുരു തുരെ ഉള്ള മെസേജു കളുടെ ശബ്ദം കെട്ടവൻ ഒന്ന് ഞെട്ടി ചിന്തകളിൽ നിന്നും വഴിമാറി  . നിറഞ്ഞ  കണ്ണുകളോടെ.അവളോട്‌ സംഭവിച്ച കഥകൾ പറഞ്ഞു  സുഹൃത്തിനു വേണ്ടി മാപ്പ്‌ അപേക്ഷിച്ചു  ഒരു മാപ്പിൽ തീരുന്നതല്ല  സ്ത്രീകളുടെ മാനം  എങ്കിലും അവൾ  അവന്റെ നിസ്സഹായവസ്ഥ അറിഞ്ഞു കൊണ്ടാകാം…… അവളുടെ കൂട്കാരിയോട് ആ നമ്പർ വ്യാജമാണ് എന്ന് കളവു പറഞ്ഞു അവളെ വിശ്വസിപ്പിച്ചു……..

പിന്നെയുള്ള ദിനങ്ങൾ എന്നും തുടങ്ങുന്നത് മാപ്പ് പറച്ചിലൂടെ യായിരുന്നു  വളെരെ പെട്ടന്ന് തന്നെ  അവൾ  അവന്റെ ഒരു നല്ല സുഹൃത്തായി പരസ്പരം   ദുഃഖങ്ങളും  സന്തോഷങ്ങളും  അവർ പങ്കുവെച്ചു  അവന്റെ  ഭ്രാന്തൻ ചിന്തകളുടെയും എഴുതുകളുടെയും കേൾവികാരി ഇന് അവളാണ്  അദ്യം അറിയുന്നതും  തിരുത്തുന്നതും ……

ഇന്ന്  അവർ തമ്മിൽ ഉള്ള ബന്ധത്തിന്റെ  അർത്ഥം അറിയാൻ ഉള്ള ശ്രെത്തിലാണ് ……

ഒരിക്കൽ മനസ്സിൽ തോന്നിയ ഭ്രാന്തൻ ചിന്തകളിലൂടെ  അവളോട്‌ അവൻ ചോദിച്ചു? സ്വന്തമാവില്ലേനറിഞ്ഞിട്ടും സ്വന്തമാകാൻ കഴിയില്ലാഞ്ഞിട്ടും എന്റെ മനസ്സിൽ എന്റേത് മാത്രമായിരിക്കാൻ നിനക്ക് ആകുമോ എന്ന്..

 തമ്മിൽ ഉള്ള സ്വാതന്ത്ര്യവും ഉള്ളിലെ പ്രേണയവും ചോദ്യത്തിന് ബലം നൽകിയെങ്കിലും അവളുടെ മൗനം ..,…..വേണ്ടായിരുന്നു എന്ന ചിന്തയിൽ അനിമിഷത്തെ അവൻ പ്രാകി തള്ളുമ്പോൾ……… കുറച്ചു നേരത്തെ മൗനത്തിന്  ശേഷം വന്ന അവളുടെ  സന്ദേശത്തിൽ നിറയെ  ചുടുചുംബനങ്ങൾ   ആയിരുന്നു . എപോളോ ചോദിക്കാൻ മനസിൽ കരുതിയിരുന്ന  ചോദ്യം ………,….കേൾക്കാൻ കൊതിച്ച നാവിൽ നിന്നും അവl കേൾക്കുമ്പോൾ ഉള്ള ആ ആഗ്രഹ സഫലീകരണത്തിന്റ ബഹ്യമായ സന്തോഷ പ്രേകടനങ്ങൾ അതായിരുന്നു അവളുടെ  ചുംബനങ്ങൾ . അർത്ഥമാകിയതെന്നു  അവൻ തിരിച്ചറിഞ്ഞു ..പിന്നെ ഉള്ള നാളുകൾ എപ്പോളും അവരുടെ സ്വപ്നങ്ങളുടെയും,പിണക്കങ്ങളുടെതും, ഏറെ സന്തോഷങ്ങളുടേതുമായിരുന്നു .    

പിണങ്ങാൻ ഉള്ള കാരണവും അവനും അവന്റെ  ഭ്രാന്തൻ ചിന്തകളിലെ  കൊനഷ്ട് ചോദ്യങ്ങളായിരുന്നു  ചോദ്യങ്ങളുടെ ഉത്തരം അവസാനിക്കുന്ന പിണക്കങ്ങൾക്ക് ശേഷമുള്ള  ഇണക്കങ്ങളും അവർ ഏറെ ആസ്വാധിച്ചിരുന്നു. ഇപ്പോൾ അവൾ അവന്റെ എല്ലാമാണ് സുഹൃത്ത്‌. കാമുകി. സഹോദരി  ഇതിൽ എല്ലാം അപ്പുറം തന്റെ  അമ്മയുടെ സ്നേഹവും ശാസനുയും പരിഗണനയും തരുന്ന എല്ലാം എല്ലാം ആയ ആരോ ആണ്

ചില ബന്ധങ്ങൾ പേര് കൊണ്ട് അർത്ഥമാക്കാൻ സാധിക്കാത്തതാണ്

ഇന്ന് അവൻ പോകുകയാണ്  അവളുടെ  അടുത്തേക്ക് അവർ കാത്തിരുന്ന സ്വപ്നം കണ്ട  ആദിവസത്തിലേക്കു. അവളുടെ സ്വപ്നം പോലെ കൈകൾ  കോർത്തു ഏറെ നേരം എല്ലാം  മറന്ന് ഒരുമിച്ചിരിക്കണം എല്ലാം കഴിഞ്ഞു അനെറുകയിൽ  സ്നേഹത്തിന്റെ ഒരു മുത്തം നൽകണം. സ്ത്രീ ശരീരത്തേക്കാൾ അവരുടെ മനസ്സിനെയും ഇഷ്ടങ്ങളെയും പ്രേണയിക്കു പ്രണയം എന്ന സത്യത്തിന്റെ വില  മനസിലാകണം……പ്രേവാസത്തിന്റെ  വേദനകൾക്കിടയിലും തന്റെ  മനസിൽ എന്നു വീശിയടിക്കുന്ന ആ കുളിർ തെന്നലിനെ തേടി അവൻ യാത്ര തുടങ്ങി..  ചില  യാത്രകൾ ഒരിക്കലും നമ്മളെ  ലക്ഷ്യത്തിലേക്കെത്താൻ. അനുവദിക്കാറില്ല. അല്ലെങ്കിൽ നമ്മളുടെ  നാട്ടിലെ സഞ്ചാര വീഥികൾ  നമ്മളെ  അവിടെ എത്തിക്കാറുമില്ല മ ദ്യപിച്ചു വാഹന മോടിച്ച ഏതോ  മഹാന്റെ പത്തു ചക്രങ്ങൾക്കിടയിൽ അവന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും അവനോടൊപ്പം അരഞ്ഞോടുങ്ങി……

അവൻ ഏറെ ആശകൾ  വെച്ചുതുടങ്ങിയ ആയാത്ര. അവൻ പോലും അറിയാതെ അവനെ  എത്തിച്ചത് കാലയവനികക്കുള്ളിലെ ആ യാമധർമന്റെ കൊട്ടാരത്തിൽ ആയിരുന്നു…തനിക്കായ്  കാത്തിരിക്കുന്ന ആ നീലമിഴികളിലെ തിളക്കം കാണാൻ  വാനത്തിൽ എന്നും കൂട്ടായി തെളിഞ്ഞു അമ്മയോടൊപ്പം അവൻ വരും ഒരിക്കലും പൂർത്തി ആകാത്ത ആഗ്രഹങ്ങളുടെ  ഭാരവും പേറി…………….

ശുഭം