മിഴികൾ ഉയർത്തി നോക്കുമ്പോൾ ആ കണ്ണുകളിൽ നേർത്ത നീർത്തിളക്കം കണ്ടു…

സിന്ദൂരം ~ രചന: ദേവ സൂര്യ

“”മിണ്ടാതെ ഇരുന്നോണം പ ന്ന******മോളെ… ഇനീം ഇവിടെ കിടന്ന് പ്രസംഗിച്ചാൽ അടിച്ചു നിന്റെ അണപല്ല് തെറുപ്പിക്കും ഞാൻ…””

വലിഞ്ഞു മുറുകിയ മുഖത്തോടെ അവളുടെ കഴുത്തിൽ പിടിമുറുക്കിയ കൈകളോടൊപ്പം പറയുമ്പോളും അവളുടെ കണ്ണുകളിലെ തീക്ഷ്‌ണത അവൻ കാണുന്നുണ്ടായിരുന്നു…അവന്റെ കൈകൾ അയയുമ്പോളേക്കും അവൾ ശ്വാസം കിട്ടാതെ ആഞ്ഞു വലിച്ചു ശ്വസിക്കുന്നുണ്ടായിരുന്നു..

“”ആണാണെങ്കിൽ കെട്ടഴിച്ചു വിടെടാ… ഇല്ലേൽ ഇനിയും നിന്റെ തള്ളയെ വിളിച്ചെന്ന് വരും…””

പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവൻ ദേഷ്യത്തോടെ ഒന്നൂടെ അവളെ നോക്കി… എന്നിട്ട് അടുക്കി വെച്ചിരുന്ന ചാക്ക് കെട്ടിന് മുകളിൽ കയറിയിരുന്നു…

“”ആണത്തം കാണിക്കാൻ അറിയാൻ മേലാഞ്ഞിട്ട് അല്ല… അതിന് ഈ അലക്സിയെ കിട്ടില്ല…നീ നേരത്തെ വിളിച്ച തള്ള കൊച്ച്ത്രേസ്യ അങ്ങനെ പഠിപ്പിച്ചിട്ടില്ല…””

മിഴികൾ ഉയർത്തി നോക്കുമ്പോൾ ആ കണ്ണുകളിൽ നേർത്ത നീർത്തിളക്കം കണ്ടു… പറഞ്ഞത് കൂടി പോയെന്ന് അറിയാം… എന്നാലും ആ നേരത്ത് ദേഷ്യം അടക്കാൻ ആവാതെ പറഞ്ഞതാണ്… ദിവസം മൂന്നായി തന്നെ ഇവിടെ കെട്ടി ഇട്ടിരിക്കുന്നു…മൂന്ന് ദിവസങ്ങൾക്ക് മുൻപ് കോളേജിൽ നിന്നും ആറ്റ് നോറ്റ് എസ്‌കേർഷന് പോയതായിരുന്നു … ഷോപ്പിങ്ങിനായി ഇത്തിരി നേരം കിട്ടിയപ്പോൾ ഫ്രണ്ട്സിന്റെ കൂടെ ഇറങ്ങിയതായിരുന്നു.. മൂന്നാല് ആളുകൾ തന്റെ പിന്നിലായി നിൽക്കുന്ന പോലെ തോന്നിയപ്പോൾ തിരിഞ്ഞു നോക്കിയതേ ഓർമ്മയുള്ളൂ… എന്തോ മൂക്കിലേക്ക് അടുപ്പിച്ചു… ഓർമ തെളിയുമ്പോൾ ഈ ഇടുക്ക് മുറിയിലാണ്…

ബോധം തെളിയുമ്പോൾ മൂന്നാല് പേരുണ്ടായിരുന്നു… എല്ലാവരെയും കണ്ടാലേ പേടിയാകും… കറുത്ത് ഇരുണ്ട് തടിമാടന്മാർ… ആദ്യമാദ്യം കുറെ ബഹളം വെച്ചു… എന്തിനാണ് തന്നെ ഇവിടെ കിഡ്നാപ് ചെയ്തു കൊണ്ട് വന്നത് എന്നറിയാനായി… ഒന്ന് ശ്രദ്ധിക്യ പോലും ചെയ്യാത്തത് കൊണ്ട് ദേഷ്യം തോന്നി… നേരത്തിനു ആഹാരം തരുമ്പോൾ തട്ടി മാറ്റിയും… വായിൽ വരുന്നത് വിളിച്ചു പറഞ്ഞും പ്രതിഷേധം തീർത്തു…അല്ലെങ്കിലും ആർക്കും വേണ്ടാത്ത തന്നെ എന്തിനാണ് ഇവർക്ക് എന്ന ചോദ്യം ഉള്ളിൽ നൂറാവർത്തി ചോദിച്ചിരുന്നു…

പുറമെ ഉള്ളവർക്ക് ശിവാനി വലിയ വീട്ടിലെ കുട്ടി… വായിൽ സ്വർണ കരണ്ടിയും കൊണ്ട് ജനിച്ചവളൊക്കെയായിരുന്നു… എന്നാൽ തന്റെ ജീവിതം പുറമെ നിന്ന് എത്ര വിദൂരത്താണ് എന്ന് ഓർക്കുമ്പോൾ അവൾക്ക് അവളോട് തന്നെ പുച്ഛമായിരുന്നു…

“”ഇന്നാ തിന്ന്… ഉള്ളിലേക്ക് ഒന്നും ഇറങ്ങാനിട്ട് തമ്പുരാട്ടി കടിച്ചു കീറണ്ട…””

അയാൾ തനിക്കായി ഒരു പ്ലേറ്റിൽ ഇത്തിരി ചോറും കറിയും നീട്ടിയപ്പോൾ ദേഷ്യത്തിനപ്പുറം നിസംഗതയോടെ അയാളെ നോക്കി…

“”വേണേൽ തിന്ന് കൊച്ചേ…””

മുഖത്ത് പുച്ഛം വരുത്തി അയാൾ തിരിന്നു നടക്കുമ്പോൾ സങ്കടം ഉള്ളിലേക്ക് ഇരിച്ചു കയറിയിരുന്നു…

“”എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് എന്ന് ഒന്ന് പറഞ്ഞൂടെ…ഞാൻ നിങ്ങളെ പോലെ ഒരു ഗുണ്ടയിൽ നിന്ന് രക്ഷപെടും എന്ന് ഭയന്നിട്ടാണോ…??””

പിന്തിരിഞ്ഞു നടന്നവൻ… അവളുടെ വാക്ക് കേട്ട് ഒന്ന് തിരിഞ്ഞു നോക്കി… ആ കണ്ണുകൾ കാർമേഘം പോലെ മൂടി കെട്ടിയിരിക്കുന്നു… ചുണ്ടുകൾ വിറക്കുന്നുണ്ട്…

“”നിന്നെ കൊല്ലാൻ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുവോ നീ??…””

അവന്റെ കണ്ണിൽ പരിഹാസം നിറഞ്ഞു… ചുണ്ടിൽ മറഞ്ഞ ചിരി കാൺകെ ഒന്നും മനസ്സിലാവാത്ത പോലെ നോക്കി…

“”ഹ ഹ ഹ…തുറിച്ചു നോക്കണ്ട കൊട്ടെഷൻ തന്നതാ.. നിന്നെ കൊല്ലാനായിട്ട് തന്നെ എന്തേയ്…””

അയാൾ ചാക്കിന്റെ മുകളിലിരുന്ന് ചിരിക്കുമ്പോളും കേട്ടതിന്റെ ഞെട്ടൽ മാറാതെ അവനെ തന്നെ തുറിച്ചു നോക്കി…

“”ഞാൻ വെറുതെ പറഞ്ഞതല്ല… കോളേജിൽ നിന്ന് എസ്‌കേർഷന് പോയ നീ കൊക്കയിൽ വീണു… രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ബോഡി കിട്ടി… വളരെ ഭംഗിയായി അവർ ശവസംസ്കാരവും നടത്തും… ഇന്ന് കൂടെയുള്ളു നിനക്കുള്ള ആയുസ്സ്… “”

അവന്റെ പുഞ്ചിരിയോടുള്ള പറച്ചിൽ കേട്ടപ്പോൾ അവളുടെ ചുണ്ടിലും നേരിയ പുഞ്ചിരി വിരിഞ്ഞു… സ്വയമേ തോന്നുന്ന പുച്ഛം നിറഞ്ഞ പുഞ്ചിരി…

“”കൊള്ളാലോ മാഷേ… ആട്ടെ ആരാ കൊട്ടെഷൻ പാർട്ടി എന്റെ തന്ത മാത്രേ ഉള്ളോ അതോ രണ്ട് പേര് കൂടെയാണോ??…””

അവളുടെ പരിഹാസം നിറഞ്ഞ സ്വരം കേൾക്കെ അവൻ നേരിയ അത്ഭുതത്തോടെ നോക്കി…

“”ഹല്ല ഈ മരണം ഞാൻ മുൻപേ പ്രതീക്ഷിച്ചതാണ്… പക്ഷെ ഇങ്ങനൊരു വഴി ഞാൻ ഊഹിച്ചത് പോലുമില്ല…””

അവളുടെ കണ്ണിലെ നീർത്തിളകത്തോടൊപ്പം കേട്ട സ്വരത്തിന് അവൻ മനസ്സിലാവാത്ത പോലെ അവളെയൊന്ന് നോക്കി…

“”എന്തിനാ തന്നെ അവർ ഇങ്ങനെയൊക്കെ… ഒന്നുല്ലേലും താൻ അവരുടെ മകളല്ലേ…???

“”മകൾ…””

അവളുടെ ചുണ്ടിൽ പരിഹാസം നിറഞ്ഞു… നേർത്ത തുള്ളി കണ്ണിൽ നിന്നടർന്ന് വീണു…

“”ആരുമില്ലാത്തവളാണ് മാഷേ ഞാൻ.. ഈ കാണുന്നതൊക്കെ പൊള്ളയാണ്… അതാണ് തന്റെ മുൻപിൽ ഞാൻ ഇങ്ങനെ ഇരിക്കുന്നതും…””അവളൊന്നു ദീർഘനിശ്വസിച്ചിട്ട് അവനെ നോക്കി തുടർന്നു…

“”എന്റെ അച്ഛൻ കുഞ്ഞിലേ മരിച്ചതാ… അമ്മക്ക് വീട്ടുകാർ കണ്ടെത്തിയ രണ്ടാം വരനായിരുന്നു പ്രഭാകരൻ എന്ന മനുഷ്യൻ… അല്ലെങ്കിലും വെറും ആറ് മാസം പ്രായമുള്ള കൈ കുഞ്ഞിനേയും വെച്ച് എത്രനാൾ ഒരു പെണ്ണിന് വീട്ടുകാരെ എതിർക്കാൻ കഴിയും…”” അവൾ നേർത്ത ചിരിയോടെ അവനെ നോക്കി…

“”കുഞ്ഞിലേ ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോൾ വീട്ട് മുറ്റത്ത് വെള്ളപുതച്ച ശരീരം കാൺകെ ആ ഏഴു വയസ്സ്കാരിക്ക് അച്ഛന്റെ കൂടെ അമ്മയും പോയി എന്ന് മാത്രമേ അറിയുന്നുണ്ടായിരുന്നു… വാഹനാപകടം എന്ന തലകെട്ടോടെ അച്ഛന്റെ ഒപ്പം അമ്മയെന്ന തണലും തന്നിൽ നിന്ന് വിട്ട് പോയിരുന്നു… പിന്നീട് അയാൾ മറ്റൊരുവളെ വീട്ടിലേക്ക് കൊണ്ട് വരുമ്പോളും..ആവശ്യമില്ലാതെ അവർ തന്നെ ഉപദ്രവിക്കുമ്പോളും അറിയുകയായിരുന്നു ഞാൻ… എല്ലാം വെറും സ്വത്തുക്കൾക്ക് വേണ്ടി ആയിരുന്നു എന്ന്…ഇയാൾക്ക് അറിയുവോ എത്ര നാൾ അവർ പട്ടിണിക്ക് ഇട്ടിട്ടുണ്ടെന്നോ??… ആരോടെങ്കിലും പറയാം എന്ന് വെച്ചാൽ ആരാണ് വിശ്വസിക്കുക…ആരാണ് കൂടെ നിൽക്കുക… പുറത്തുള്ളവർക്കെല്ലാം താൻ അലവറ്റ സ്വത്തുക്കളുടെ ഏക അവകാശി…തന്നെ സ്നേഹം കൊണ്ട് മൂടുന്ന അച്ഛനമ്മാർ…”” അവളിൽ വീണ്ടും സ്വയമേ തോന്നുന്ന പുച്ഛച്ചിരി വിരിഞ്ഞു…

“”പേടിയായിരുന്നു… കുഞ്ഞിലേ മുതൽ തല്ലിയും അനുസരിപ്പിച്ചും പഠിപ്പിച്ചത് കൊണ്ട് എല്ലാത്തിനോടും പേടിയായിരുന്നു… അറിയുവോ ആദ്യമായാണ് എന്നെ അവർ വീട്ടിൽ നിന്നും പുറത്തേക്ക് വിടുന്നത്… പക്ഷെ…””അവളൊന്നു വിതുമ്പി…

“”കൊന്നോളു ഇങ്ങനെ ജീവിക്കുന്നതിലും ബേധം അതാണ്…”” അവൾ കൈലിരുന്ന പ്ലേറ്റിലേക്ക് മിഴിയൂന്നി ആരോടെന്നില്ലാതെ പതം പറഞ്ഞു…

അയാൾ അരികിലേക്ക് വരുന്നത് കണ്ട് സംശയത്തോടെ മിഴികളുയർത്തി നോക്കി… കയ്യിലെ കെട്ടഴിച്ചപ്പോൾ ഒന്നും മനസ്സിലാവാത്തവളെ പോലെ നോക്കി…

“”അവന്മാർ വരുന്നതിനു മുൻപ് എവിടേലും പോയി ജീവിക്കാൻ നോക്ക് കൊച്ചേ… നീ ചാടി പോയെന്ന് ഞാൻ കള്ളം പറഞ്ഞോളാം… ആരുടേം കയ്യിൽ പെടാതെ പോയി ജീവിക്കാൻ നോക്ക്…””

“”സഹതാപമാണോ….”” അവൾ അവന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു…

“”ദേ ചോദ്യവും പറച്ചിലുമൊന്നും ഈ അലക്സിക്ക് ഇഷ്ട്ടമല്ല… പോവാൻ പറഞ്ഞാൽ പൊക്കോണം…””

അവന്റെ അലർച്ച കേട്ടതും പേടിയോടെ അവനെ നോക്കി….

“”പോവാൻ….”” വീണ്ടും അലറിയപ്പോൾ പേടിയോടെ ആ മുറിവിട്ട് ഓടി പോയി….

“”ശിവാനി ടീച്ചറെ….””

ഒരു കുഞ്ഞിന്റെ ശബ്ദമാണ് അവളെ വർഷങ്ങൾക്ക് മുൻപുള്ള ഓർമകളെ വിടുവിച്ചത്…അവൾ ഞെട്ടലോടെ മുൻപിൽ നിൽക്കുന്നവനെയും അയാളുടെ കയ്യിൽ പിടിച്ചു നിൽക്കുന്ന കിങ്ങിണിയെയും നോക്കി…വിശ്വാസം വരാതെ കിങ്ങിണിയുടെ കൈയ്യിൽ പിടിച്ചവനെ നോക്കി… ആ മുഖം നന്നേ മാറിയിരിക്കുന്നുമുടിയിഴകൾക്കിടയിലും മുഖത്തെ താടിക്കിടയിലൂടെയും നേർത്ത വെള്ള നരകൾ കാണാം…അയാളുടെ മുഖത്തും ഞെട്ടൽ പ്രകടമായിരുന്നു…വർഷങ്ങൾക്കിപ്പുറം ഇങ്ങനൊരു കൂടി കാഴ്ച്ച പ്രതീക്ഷിച്ചിരുന്നില്ല… ഒരിക്കൽ കൂടി ഒന്ന് കാണണമെന്നുണ്ടായിരുന്നു…പക്ഷെ തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയായ കിങ്ങിണിയുടെ അച്ഛന്റെ രൂപത്തിൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…

“”ടീച്ചറെ അച്ഛ വന്നു ഇനി ഞങ്ങൾ പോവാണേ…””

അയാളുടെ കയ്യിൽ തൂങ്ങി കൊഞ്ചി പറയുന്നവളെ നോക്കി മെല്ലെ ചിരിച്ചു…ശെരി എന്നപോലെ അവളോട് കൊഞ്ചി തലയാട്ടി…കിങ്ങിണിയെ എന്നും അമ്മമ്മയായിരുന്നു കൊണ്ട് പോകാൻ വരാറ്… അച്ഛനെ പറ്റി വച്ചാലമാവാറുണ്ടെങ്കിലും ഇത് വരെ കണ്ടിട്ടില്ലായിരുന്നു… ഇന്ന് അമ്മമ്മയെ കാണാതിരുന്നപ്പോൾ ചിണുങ്ങി കൊണ്ട് തന്റെ കൂടെ ഇരിക്കുമ്പോൾ ആയിരുന്നു അലക്സിച്ചായന്റെ വരവ്… കണ്ടതിന്റെ ഞെട്ടലിൽ നിന്നും മോചിതയായിരുന്നില്ല ഞാൻ…

“”അ…അലക്സിച്ചായ…..””

പിന്തിരിഞ്ഞു നടന്നവൻ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു തന്നെ നോക്കി… ആ കണ്ണുകളിൽ ഒരു തിളക്കം കാണുന്നുണ്ടായിരുന്നു…അവർക്കരികിലേക്ക് നടക്കുമ്പോൾ എന്തൊക്കെയോ പറയാൻ ഉണ്ടെങ്കിലും വല്ലാത്ത ശൂന്യത പോലെ…

“”എനിക്ക് കുറച്ച് സംസാരിക്കാനുണ്ടായിരുന്നു….””

മടിച്ചു മടിച്ചാണ് ആ മുഖത്ത് നോക്കിയത്… എന്ത് കൊണ്ടോ വല്ലാത്ത വിറയൽ വരുന്ന പോലെ..ആ കണ്ണുകളിൽ നോക്കുമ്പോൾ കുറുകുന്നത് കണ്ടു…

“”ടീച്ചർക്ക് ആള് മാറിയതാവും… എന്റെ പേര് അലക്സ് എന്നല്ല ശ്രീകാന്ത് എന്നാണ്…””

തന്നെ നോക്കി ചെറുപുഞ്ചിരിയോടെ പറഞ്ഞകലുന്നവനെ മനസ്സിലാവാതെ നോക്കി നിന്നു…ഒരുപാട് സംശയങ്ങൾ മനസ്സിനുള്ളിൽ പൊട്ടിമുളച്ചു…..

അന്ന് അവിടെ നിന്നും രക്ഷപെട്ടതിന് ശേഷം ഇന്നാണ് ആ മുഖം കാണുന്നത്..അവൾ വർഷങ്ങൾക്ക് മുൻപ് നടന്നത് വീണ്ടും ഓർത്തെടുത്തു…

“”കൊള്ളാം… നാടകം നന്നായിട്ടുണ്ട്… പക്ഷെ വേണ്ടിയിരുന്നില്ല… ഒരു വാക്ക് ചോദിച്ചിരുന്നേൽ എല്ലാം എഴുതി തരുമായിരുന്നു ഞാൻ… പിന്നീട് ഒന്നിനും അവകാശം പറയാൻ വരില്ലായിരുന്നു..””തന്റെ സ്വരമൊന്ന് വിറച്ചു…

തന്റെ ജീവനില്ലാത്ത ശരീരം പ്രതീക്ഷിച്ചവർക്ക് അത് വല്ലാത്തൊരു ഞെട്ടലായിരുന്നു… അവളെ നോക്കാൻ ധൈര്യമില്ലാതെ പ്രഭാകരന്റെ മുഖം താണിരുന്നു…

“”ഇതാ ഈ വെള്ള കടലാസ്സിൽ ഒപ്പിട്ടിട്ടുണ്ട്… എന്ത് വേണമെങ്കിലും എടുത്തോളൂ… ചോദിക്കാൻ ഞാൻ വരില്ല… പക്ഷെ ഒന്നോർക്കണം പറ്റിച്ചും വെട്ടിച്ചും ഉണ്ടാക്കുന്ന ഇതൊന്നും ചാവാൻ നേരത്ത് കൊണ്ട് പോവില്ല… വെറും ആറടി മണ്ണേ ഉണ്ടാവൂ പ്രഭാകരാ… പുഴുവരിച്ചു ചത്താലും വെറും ആറടി മണ്ണേ ഉണ്ടാവൂ..””

അവളുടെ കണ്ണിൽ നിന്നും വീണ ഒരിറ്റ് തുള്ളി തട്ടി തെറുപ്പിച്ച് വാശിയോടെ തിരിഞ്ഞു നടക്കുമ്പോളും… താൻ തന്നെയാണോ അവർക്ക് നേരെ സംസാരിച്ചത് എന്ന് അത്ഭുതമായിരുന്നു തനിക്ക്… ഈ ധൈര്യം കുറച്ച് മുൻപ് കാണിച്ചിരുന്നുവെങ്കിൽ തന്റെ അമ്മയെ നഷ്ടപ്പെടില്ലായിരുന്നു എന്നും വേദനയോടെ ഓർത്തു….ആ നാട്ടിൽ നിന്ന് പോരുമ്പോൾ ഇനിയെന്ത് എന്ന ചോദ്യം ബാക്കിയായിരുന്നു… കയ്യിലുണ്ടായിരുന്ന മാലയും വളയും വിറ്റ് കിട്ടിയത് കൊണ്ട് ഒരു ഹോസ്റ്റലിൽ താമസസൗകര്യം ഒരുക്കി… ഒരു തുണികടയിൽ ജോലിക്കും കയറി… ഒത്തിരി കഷ്ടപ്പെട്ട് കയ്യിലുണ്ടായിരുന്ന സർട്ടിഫിക്കറ്റ് വെച്ച് അച്ഛന്റെ കൂട്ടുകാരുടെ സഹായത്തോടെ ലോൺ എടുത്ത് പഠിത്തം തുടർന്നു…തീർത്തും കഷ്ടപ്പാടിന്റെ ദിനങ്ങൾ… എന്നിരുന്നാലും ഒറ്റപെടലിനും വല്ലാത്ത സുഖമാണെന്ന് അറിഞ്ഞു… വേദന നിറഞ്ഞ സുഖം…

ഡിഗ്രിയും ബി.എഡും കഴിഞ്ഞ് ജോലിക്ക് കേറി സ്വന്തം കാലിൽ നിൽക്കുമ്പോളും… മനസ്സിൽ മായാതെ ഒരു ആഗ്രഹം മാത്രം ബാക്കിയായിരുന്നു… ആ ഗൗരവമേറിയ മുഖം ഒരിക്കൽ കൂടെ കാണണമെന്ന്… ഇടക്കെപ്പോളോ കൂട്ടുകാരിൽ നിന്ന് പ്രണയം എന്ന് കേൾക്കുമ്പോൾ പുച്ഛത്തോടെ മുഖം തിരിക്കുമെങ്കിലും… ഓർമയിൽ എത്തിയിരുന്നത് ആ കടുകാപ്പി മിഴികളായിരുന്നു… ആ മനുഷ്യനെ വർഷങ്ങൾക്കിപ്പുറം കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി… എന്നാൽ ഈ പെരുമാറ്റം ഒട്ടും മനസിലാവാത്ത പോലെ…

“”ടീച്ചറെ പോവണ്ടേ…??.””

അറ്റെൻഡർ ക്ലാസ്സ്‌ റൂം പൂട്ടാനായി വന്നപ്പോൾ ആണവൾ ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്നത്… അയാൾക്കായി ചെറുപുഞ്ചിരി നൽകി വേഗം ബാഗും എടുത്ത് പുറത്തിറങ്ങി…

“”കിങ്ങിണിടെ അച്ഛന്റെ പേരെന്താ…??””

പിറ്റേന്ന് വന്ന കിങ്ങിണിയുടെ അരികിലായി ഇരുന്ന് കൊണ്ട് ഉള്ളിലെ സംശയം പ്രകടിപ്പിച്ചു…

“”ച്രീകാന്ത്…””

കുണുങ്ങി ചിരിച്ചു കൊണ്ട് പറയുന്നത് കേട്ടപ്പോൾ തെളിച്ചമില്ലാത്ത ചിരി കുഞ്ഞിനായി നൽകി തലയിൽ മെല്ലെ തലോടിയവൾ….

“”ഹേയ് മാഷേ… ഒന്ന് നിക്കേടോ…””

ഒരു ദിവസം പുറത്ത് വെച്ച് കിങ്ങിണിയെയും അച്ഛനെയും കണ്ടപ്പോൾ ഒന്നുറക്കെ വിളിച്ചു… തിരിഞ്ഞു നോക്കിയപ്പോൾ ശിവാനിയെ കണ്ടതും വല്യ താല്പര്യം ഇല്ലാതെ നിന്നു… എന്നാൽ കിങ്ങിണി അവളെ കണ്ടതും…” ഹായ് ടീച്ചർ “ന്നും പറഞ്ഞു തുള്ളി ചാടുന്നുണ്ട്…

“”കിങ്ങിണി കുട്ടിയുടുപ്പ് വാങ്ങാൻ വന്നതാണോ??…””

അവൾ വന്നു കിങ്ങിണിയോട് കൊഞ്ചിച്ചു ചോദിക്കുന്നുവെങ്കിലും കണ്ണുകൾ അരികിലായി നിൽക്കുന്നവനിലായിരുന്നു…

“”ഞങ്ങളെന്നാൽ ഇറങ്ങട്ടെ ടീച്ചറെ…””

കൂടുതൽ എന്തെങ്കിലും ചോദിക്കും മുൻപേ അവൻ മോളെയും കൊണ്ട് പോയിരുന്നു…

“”ടീച്ചർക്ക് എന്താണ് വേണ്ടത്??.. എന്നെയും എന്റെ മോളെയും ഇങ്ങനെ ഫോളോ ചെയ്യാൻ മാത്രം എന്ത് തെറ്റാ ഞങ്ങൾ ചെയ്തത്…നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ അല്ല ഞാൻ..ഇനിയും അനാവശ്യമായി ഞങ്ങളുടെ കാര്യത്തിൽ ഇടപെടാൻ ആണ് ഭാവമെങ്കിൽ… നാട്ടിൽ വേറെ സ്കൂൾ ഇല്ലാത്ത കേടൊന്നും ഇല്ല.. പറഞ്ഞേക്കാം…””

ഒരിക്കൽ കിങ്ങിണിയെ കൂട്ടാനായി വന്നപ്പോൾ അവളുടെ അമ്മക്ക് എന്താണ് പറ്റിയത് എന്നറിയാനായി…തന്റെ ഉള്ളിലെ സംശയം മറച്ചു വെക്കാതെ ചോദിച്ചു..അതിന് തന്റെ നേർക്ക് പൊട്ടിത്തെറിച്ചു പോകുന്നവനെ ഒന്നും മനസ്സിലാവാത്ത പോലെ നോക്കി…പിന്നീട് ഉള്ള ദിവസങ്ങളിൽ അയാളെ കണ്ടാലും മുഖത്തേക്ക് നോക്കാറില്ലായിരുന്നു… കിങ്ങിണിയുടെ അമ്മമ്മയാണ് വരുന്നതെങ്കിൽ നേർത്ത പുഞ്ചിരി മാത്രം നൽകും… എന്തെങ്കിലും ചോദിച്ചത് ഇനി അയാളറിഞ്ഞാൽ കുഞ്ഞിനെ ചിലപ്പോൾ സ്കൂളിൽ നിന്ന് മാറ്റിയെക്കും… അത് തനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്… കാരണം അത്രയേറെ കിങ്ങിണി തന്റെ മനസ്സിൽ സ്ഥാനം പിടിച്ചു പോയിരിക്കുന്നു…

“”ടീച്ചർക്ക് ഒരു വിസിറ്റർ ഉണ്ട്…””

ഒരു ദിവസം രാത്രി ഹോസ്റ്റലിൽ ഇരുന്ന് ഫുഡ് കഴിക്കുമ്പോൾ ആയിരുന്നു വാർഡൻ വന്നു പറയുന്നത്…സംശയത്തോടെ കൈ കഴുകി വിസിറ്റർസ് റൂമിൽ പോയപ്പോൾ… അവിടെ തലക്ക് കൈ കൊടുത്തയാൾ ഇരിക്കുന്നുണ്ടായിരുന്നു…

“”എ..എന്റെ കൂടെ ഒന്ന് വരാമോ… എന്റെ മോൾക്ക്….””

ബാക്കി പറയാതെ നിറക്കണ്ണുകളോടെ നോക്കുന്നവനെ കാൺകെ നെഞ്ച് ഒന്ന് പിടഞ്ഞു…

“”എന്റെ കുഞ്ഞിന് എന്താ പറ്റിയെ…??””

അയാളോട് ചോദിക്കുമ്പോളേക്കും അയാൾ പുറത്തെത്തിയിരുന്നു….

“”എന്റെ കുഞ്ഞി പെണ്ണിന്റെ ഉവ്വാവു എല്ലാം മാറിയല്ലോ…ഇപ്പോ എന്റെ കിങ്ങിണി ഗുഡ് ഗേൾ ആയി…””

ബെഡിൽ കിടക്കുന്ന കുഞ്ഞിന്റെ തലയിൽ മെല്ലെ തലോടി പറയുമ്പോൾ ആ കുഞ്ഞി കണ്ണുകളിൽ പുഞ്ചിരി വിരിഞ്ഞു…തൊട്ടടുത്തായി നിൽക്കുന്നവൻ പുറത്തേക്ക് പോയപ്പോൾ… കുഞ്ഞിനെ അമ്മമ്മയെ ഏൽപ്പിച്ചു പുറത്തേക്കിറങ്ങി…

“”കിങ്ങിണിക്ക് മുൻപേ ഫിക്സ് വന്നിട്ടുണ്ടോ…??””

അയാൾക്കരികിലായി ഇരുന്ന് ചോദിച്ചു..തന്റെ ശബ്‌ദം കേൾക്കെ മൊബൈലിൽ നിന്നും തലയുയർത്തി നോക്കിയയാൾ…

“”ഇല്ല ആദ്യമായാണ്…ഇന്നലെ ഒന്നും രണ്ടും പറഞ്ഞ് എന്നോട് പിണങ്ങി ഇരുന്നു..ഞാൻ വഴക്ക് ഇട്ടപ്പോൾ ടീച്ചറെയാണ് ഇഷ്ടം ന്നും പറഞ്ഞു പിണങ്ങി കിടന്നത… ഇടക്ക് അമ്മ എണീറ്റ് നോക്കുമ്പോൾ നല്ല പനി… വായിൽ നിന്ന് നുരയും പതയും വരുന്നു… ആകെ പേടിച്ചു പോയി… അബോധാവസ്ഥയിലും ടീച്ചറുടെ പേര് വിളിക്കുന്നത് കേട്ടപ്പോൾ ഡോക്ടറാണ് പറഞ്ഞത് ടീച്ചർ അടുത്തുണ്ടെങ്കിൽ പെട്ടെന്ന് ബേധമാവുമെന്ന് അതാ രാത്രി ടീച്ചറെ കാണാൻ വന്നത്… പണ്ട് രണ്ടു മൂന്ന് വട്ടം സ്റ്റെല്ലക്ക് വന്നിരുന്നു… ഇപ്പൊ എന്റെ കിങ്ങിണിക്കും…””

അവന്റെ സ്വരം പതറുന്നതറിഞ്ഞു… നിറയുന്ന കണ്ണുകൾ തന്നിൽ നിന്ന് മറക്കാണെന്ന് പോലെ എഴുന്നേറ്റ് പോയി…

തന്റെ ചുണ്ടുകൾ അപ്പോളും മൗനമായി മന്ത്രിച്ചു “”സ്റ്റെല്ല!!…””

പിന്നീട് കിങ്ങിണിയെ കാണാനായി ആ വീട്ടിൽ താൻ സ്ഥിരസന്ദർശകയായി… കിങ്ങിണിയെ പോലെ തന്നെ അമ്മക്കും തന്നെ വലിയ ഇഷ്ട്ടമായിരുന്നു..ആൾക്ക് ആദ്യമൊന്നും വല്യ താല്പര്യം ഇല്ലായിരുന്നുവെങ്കിലും… കിങ്ങിണിയെ ഓർത്താണെന്ന് തോന്നുന്നു ആൾ ഒന്നും എതിർത്ത് പറഞ്ഞിരുന്നില്ല…

“”ടീച്ചറിന്ന് പോണ്ട…”” ഒരുദിവസം യാത്ര പറഞ്ഞിറങ്ങുമ്പോൾ.. കിങ്ങിണി വാശി പിടിച്ചു…

“”അയ്യോ… ടീച്ചർക്ക് ടീച്ചറുടെ വീട്ടിൽ പോവണ്ടേ??..”” അവളുടെ തലയിൽ മൃദുവായി തലോടി കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു…

“”ടീച്ചർ എന്റെ അച്ഛനെ കണ്യാണം കയിച്ചോ…അപ്പൊ ഇതാവൂലോ ടീച്ചറുടെ വീട്…””

“”കിങ്ങിണി.. ഉള്ളിലേക്ക് പോ….””

അയാളുടെ ദേഷ്യത്തോടെയുള്ള വിളി കേട്ടപ്പോൾ കുഞ്ഞ് പിണങ്ങി അമ്മയുടെ അരികിലേക്ക് കരഞ്ഞു കൊണ്ട് ഓടി…

“”ടീച്ചർ വാ ഞാൻ കൊണ്ടാക്കാം…””

അയാൾ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അയാൾക്കൊപ്പം ഇറങ്ങി…

“”ടീച്ചറോട് പറയുന്നത് കൊണ്ടൊന്നും തോന്നരുത്…ഇനി വീട്ടിലേക്ക് വരരുത്…””

ഹോസ്റ്റലിന്റെ മുൻപിൽ എത്തി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ ആണ് പിന്നിൽ നിന്ന് ശബ്‌ദം കേട്ടത്… ആ മുഖത്ത് നോക്കി ശെരി എന്നർത്ഥത്തിൽ പുഞ്ചിരിക്കുമ്പോളേക്കും.. അയാൾ വണ്ടി എടുത്തു പോയിരുന്നു…പിന്നീടുള്ള ദിവസങ്ങളിൽ കിങ്ങിണിയെ മനപ്പൂർവം അവഗണിച്ചിരുന്നു താൻ… തന്റെ ക്ലാസ്സ്‌ മറ്റൊരു ടീച്ചർക്ക് കൊടുത്ത് സ്കൂളിൽ നിന്നും കുറച്ച് ദിവസത്തിന് ലീവ് എടുത്തു…

“”എനിക്ക് ടീച്ചറോട് അല്പം സംസാരിക്കാനുണ്ടായിരുന്നു…എന്റെ കൂടെ ഇത്തിരി നേരം സ്പെൻഡ്‌ ചെയ്യാമോ..””

കുറച്ച് ദിവസങ്ങൾക്ക് ശേഷം… പുറത്ത് വെച്ച് അവിചാരിതമായി അയാളെ കണ്ടപ്പോൾ ഒരു ചിരി പോലും കൊടുക്കാതെ പിന്തിരിഞ്ഞു നടക്കുമ്പോളായിരുന്നു ആ സ്വരം കേട്ടത്… സംശയത്തോടെ നോക്കുന്നതോടൊപ്പം.. ശെരി എന്നർഥത്തിൽ തലയാട്ടി…

“”ടീച്ചറുടെ സംശയം പോലെ തന്നെ.. ഞാൻ ശ്രീകാന്ത് ഒന്നുമല്ല… ഞാൻ ടീച്ചർ ഉദ്ദേശിക്കുന്ന അലക്സ്‌ തന്നെയാണ്… എന്നാൽ അത് കിങ്ങിണിക്കടക്കം പലർക്കുമറിയില്ല…””

ആർത്തിരമ്പി വരും തിരമാലകളിലേക്ക് മിഴിവുറ്റി അയാൾ പറഞ്ഞു തുടങ്ങിയപ്പോൾ സംശയത്തോടെ താൻ ആ വാക്കുകൾക്ക് ചെവികോർത്തു…

“”അന്നത്തെ അലക്സ് അല്ല ടീച്ചറെ ഞാൻ… ഇന്ന് ഞാൻ ഒരു കൊലപാതകിയാണ്…ഗതികേട് കൊണ്ട് എടുത്തണിഞ്ഞ വേഷമായിരുന്നു ഒരു ഗുണ്ടയുടെ.. എന്നാൽ മനസ്സറിഞ്ഞു ഒരാളെ വേദനിപ്പിക്കാൻ അറിയാത്ത അലക്സ് ഇന്ന് പകയോടെ ഒരുത്തനെ കൊന്നവനാണ്…എന്റെ കിങ്ങിണിയുടെ അച്ഛനെ കൊന്നവനാ…. “”

മുന്നിലെ കടലത്തിരമാലകളിൽ നിന്ന് കണ്ണെടുക്കാതെ പറയുന്നത് കേട്ടപ്പോൾ ഞെട്ടലോടെ അയാളുടെ മുഖത്തേക്ക് നോക്കി.. ഒന്നും മനസ്സിലാവാതെ അയാൾക്കരികിൽ നിൽക്കുമ്പോൾ പിന്നെയും ഒരായിരം സംശയങ്ങൾ മനസ്സിൽ വന്നു നിറഞ്ഞു….

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…