തിരക്കുള്ള സിനിമയാ, വല്ലോനുമായും കച്ചറ ഉണ്ടാക്കേണ്ടി വന്നാൽ പിന്നെ നീയും മക്കളും സിനിമ കാണില്ല

ചട്ടക്കൂട് – Shahida Ummerkoya

ഇയാൾ തന്നെ ചൊറിയാൻ തുടങ്ങിയിട്ട് കൂറെ നേരമായി….തമ്പുരാനെ ഇയാളെ എങ്ങിനെ കൈകാര്യം ചെയ്യും…?

അവൾ അന്ന് ഏറ്റവും പ്രിയപെട്ട സൂപ്പർ ഹീറോ മോഹലാലിന്റെ സൂപ്പർഹിറ്റ് സിനിമ കാണാൻ, മോഹിച്ച് കെട്ടിയവന്റെ കയ്യും കാലും പിടിച്ചു തിയേറ്ററിൽ എത്തിയപ്പോഴാ ഈ പൊല്ലാപ്പ്…

ബാക്കിലെ സീറ്റിലിലിരിക്കുന്ന മാന്യന്റെ കോപ്രയങ്ങൾ അവളുടെ നേർക്ക്…തിരിഞ്ഞു നോക്കി…എന്തെടാ നിനക്ക് വേണ്ടത് എന്ന് ചോദിക്കാൻ അവൾക്ക് ധൈര്യം ഇല്ലാഞ്ഞിട്ടല്ല…ചോദിച്ചാൽ സീൻ വഷളാകും എന്നവൾ ഊഹിച്ചു.

സംശയ വാസുവായ, അടുത്തിരിക്കുന്ന ഭർത്താവ് മുൻശുണ്ഡി കൂടുതൽ കാരണം അടിപിടിയും പോലിസും ഉറപ്പാ…പോരുമ്പോൾ തന്നെ പറഞ്ഞതാ…തിരക്കുള്ള സിനിമയാ, വല്ലോനുമായും കച്ചറ ഉണ്ടാക്കേണ്ടി വന്നാൽ പിന്നെ നീയും മക്കളും സിനിമ കാണില്ല എന്ന്…

ഇക്കാനോട് പറയാതെ ഒറ്റക്ക് ഇലക്കും മുള്ളിനും കേടില്ലാതെ എങ്ങിനെ പരിഹരിക്കണം ഈ പ്രശ്നം എന്ന ചിന്തിച്ചിരിക്കുന്ന നേരം…വില്ലന്റെ കാലുകൊണ്ടുള്ള ചൊറിയൽ നിർത്തി, ബാക്കിൽ നിന്നും ഇത്തിരി കൂടി അടുത്തേക്ക് വന്ന്, സീറ്റിനിടയിലൂടെ കൈ കൊണ്ടും കൊപ്രയം കാട്ടി തുടങ്ങി…

കോളേജിൽ പഠിക്കുമ്പോ ഇങ്ങനെയുള്ള പഞ്ചാരകളെ കയ്യിലുള്ള സേഫ്റ്റി പിൻ കൊണ്ട് കുത്തി മുറിവേൽപ്പിച്ചിട്ടുണ്ട്. പക്ഷെ അത് ആ ഒരു കാലം. ഇന്ന് അവൾ ആകെ മാറിയിരിക്കുന്നു. കുടംബത്തിന്റെ സമാധാനത്തിനും സന്തോഷത്തിനും വേണ്ടിയവൾ, ക്ഷമ കൊണ്ട് ഒരു ആവരണം പണിതിട്ടുണ്ട് മനസിൽ.

തിരിഞ്ഞു നോക്കിയാൽ നല്ല ഒരു ഞായറാഴ്ച ദിവസം ഭർത്താവ് അടിയുണ്ടാക്കി തീർക്കും എന്നവൾക്ക് നന്നായി അറിയാം. പിന്നെ അവളുടെയും കുട്ടികളുടെയും എന്നെങ്കിലും ഉള്ള സിനിമ കാണൽ വിനോദം ഗോപി വരക്കേണ്ടി വരും. ചിന്തകൾ മുറുകുന്നതിനിടയിലാണ് ഇൻട്രവെൽ മണി മുഴങ്ങിയത്.

സമാധാനവും ലൈറ്റും ഒപ്പം തെളിഞ്ഞപ്പോ വില്ലന്റെ മുഖമൊന്ന് കാണാൻ….ഭർത്താവിനെ നിർബന്ധപൂർവം കാപ്പിക്ക് പറഞ്ഞയച്ച് വില്ലനെ അവൾ ഒന്ന് തിരിഞ്ഞു നോക്കി…വെള്ളയും വെള്ളയും ഇട്ട സുന്ദരനായ മാന്യന്റെ മുഖം ചുവന്നുവോ…?

പക്ഷെങ്കില് അവളുടെ ആ ഒരു നോട്ടം മതിയായിരുന്നു ആയാൾ മുഴുവൻ ദഹിച്ചു പോകാൻ…ഒരു തെറി പോലും വിളിക്കാതെ തന്നെ അയാൾ ആ നല്ല സിനിമ പാതിക്കിട്ട് ഓടിയപ്പോ…ഇത്രയൊള്ളു ഈ പാവം വില്ലൻമാർ എന്നു അവൾ ഓർത്തു…

സന്തോഷത്തോടെ മോഹലാലിന്റ മുഴുവൻ സിനിമയും ഹാപ്പി ആയി കണ്ട് ഞായറാഴ്ച ദിനം അവൾ കുടംബത്തിനൊപ്പം സുന്ദരമാക്കി.

മാസങ്ങൾക്ക് ശേഷം ഒരു പ്രിയ സുഹൃത്തിന്റെ വീട്ടിലെ പരിപാടിക്ക് പോയ നേരം അയാളെ അവൾ വീണ്ടും കാണാൻ ഇട വന്നു. നാട്ടിൽ ക്ലീൻ ഇമേജുള്ള പ്രമാണിയായ മനുഷ്യൻ…അവളെ കണ്ടപാടെ അയാൾ പരിപ്രന്തനായി.

അതിനിടയിൽ തന്റെ പ്രിയ കൂട്ടുകാരി അയാളെ പരിചയപെടുത്താൻ അവളുടെ അടുക്കൽ ഓടിയെത്തി. നിഹ…നീ പരിചയപെടണം ഇയാളെ, ഇയാളു കാരണമാണ് ഒരിക്കൾ എന്റെ ഭർത്താവ് മരണത്തിൽ നിന്നും രക്ഷപെട്ടത്.

ബാഗ്ലൂർ റോഡിൽ വാഹനമിടിച്ച് പാതി മരിച്ച വഴിയരികിൽ കിടന്നപ്പോൾ ഇയാളെങ്കിലും കണ്ണു തുറന്നിരുന്നില്ലെങ്കിൽ ഞാനിന്ന് ഒരു വിധവ ആയിരുന്നേനെ…അതിലും ഉപരി നീ നിന്റെ മോന് ഹാർട്ട് സർജറിക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടിയപ്പോ എന്റെ ഭർത്താവ് നിങ്ങളെ ഏൽപിച്ച ലക്ഷങ്ങൾ ഇങ്ങേരുടെ ദയ ആയിരുന്നു.

ആരാന്നു പോലും ചോദിക്കാതെ പണം എടുത്തു തന്നു ഇദ്ദേഹം…ഒന്നും പറയാനാവാതെ അവൾ അയാളെ മുഖത്ത് നോക്കി. കണ്ണുകൊണ്ട് രഹസ്യമായി അയാൾ നിഹയെ വിളിച്ചു കൊണ്ടു പോയി, ക്ഷമാപണം പോലെ പറഞ്ഞു….

മാപ്പ് ചോദിക്കാനാവുമോ, അറിയില്ല നിങ്ങളോട്. ഞാൻ നല്ല ഒരു വ്യക്തിയാണ്. നിങ്ങളെ പോലെ ഒരു സുന്ദരിയെ കണ്ടപ്പോ അറിയാതെ കൈ നീണ്ടുപോയി. ഞാൻ തെറ്റു ചെയ്യുമ്പോഴും നിങ്ങൾ പ്രതികരിക്കാതിരുന്നപ്പോൾ എന്നിലെ കാമമെന്ന മൃഗം വീണ്ടും ഉണർന്നു.

നിങ്ങൾക്ക് അതിനോട് അനൂകൂലമാണെന്നും ഞാനും കരുതി. പക്ഷെ നിങ്ങളുടെ ആ തിരിഞ്ഞു നോട്ടത്തിലാണ് നിങ്ങൾ ഒരു നല്ല സ്ത്രീ ആണെന്ന് മനസിലായത്. അതിനു ശേഷം ഞാനൊരു തിയറ്ററിൽ പോലും കയറിട്ടില്ല.

അതെ അയാൾ ഒരു വളരെ നല്ല മനുഷ്യനാണെന്ന് പീന്നീടുള്ള കാലം അവൾക്ക് മനസിലാക്കി കൊടുത്തു. അന്ന് അയാളെ മാനം കെടുത്താതെ പ്രശ്നം സ്വായം കൈകാര്യം ചെയ്യാൻ കഴിഞ്ഞതിൽ അവൾക്ക് അഭിമാനം തോന്നി.